(പൂങ്കാവനം പ്രസിദ്ധീകരിച്ച എന്റെ ബുർദ വ്യാഖ്യാനത്തിന്റെ ഒന്നാം പതിപ്പു തീർന്നെന്നും പുതിയ പതിപ്പിനു വേണ്ടി സാധാരണ വലിപ്പത്തിൽ ലേയൗട്ട് ചെയ്തു കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടതനുസരിച്ച് പരിഷ്കരിച്ച രണ്ടാം പതിപ്പിന്റെ ഒരുക്കത്തിലാണു ഞാൻ. ബുർദയുടെ കവിതാ പരിഭാഷ ഏറെ നേരമിരുന്ന് ഊതിക്കാച്ചി മോടി പിടിപ്പിച്ച് ഇവിടെയും ഫേസ് ബുക്കിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. സമയം വല്ലാതെ നഷ്ടപ്പെടുത്തുന്നു എന്നതു കൊണ്ട് ഫേസ് ബുക്കിനോട് എനിക്കു താല്പര്യം കുറവാണ്. ഡോക്കുമെന്റുകൾ പ്രസിദ്ധീകരിക്കാൻ ബ്ലോഗിന്റെ അത്ര സൗകര്യങ്ങൾ മറ്റൊന്നിലും കിട്ടുന്നില്ല.)
ബുർദ: പഠനം - രണ്ട്
ഉപദേശവും കർമ്മവും
'ഉപദേശത്തിന് കര്‍മ്മം നിബന്ധനയാണോ എന്ന ചര്‍ച്ചയില്‍ അല്ലെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം ഉപദേശം എന്നത് സ്വന്തം നിലയ്‌ക്കൊരു പുണ്യകര്‍മ്മമാണ്. പുണ്യത്തിന് പാശ്ചാത്താപത്തിന്റെ ആവശ്യമില്ല. ചെയ്യേണ്ട കര്‍മ്മം ചെയ്യാതിരിക്കുക എത് ഒരു പുണ്യത്തെ ഒഴിവാക്കലാണ്. ആ ഉപേക്ഷ പാശ്ചാത്താപം ആവശ്യമായ മറ്റൊരു പാപമാണ്. പരമാധി പാപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കല്‍ അനിവാര്യവുമാണ്. അതുകൊണ്ടാണ് പതിവൃതനല്ലാത്ത പുരുഷനും തന്റെ ഭാര്യയുടെ പാതിവൃത്യത്തിനു വേണ്ടിയുള്ള കല്‍പ്പന നിര്‍ബന്ധമാണെന്ന് പറയുന്നത്. ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് നിഷ്‌ക്രിയനായ പണ്ഡിതന്‍ വിഡ്ഢിയേക്കാള്‍ നല്ലവനാണെന്നാണ്. ഈ കാലത്ത് പണ്ഡിതന്മാരും പ്രഭാഷകരും സ്വത്വത്തെ പ്രീതിപ്പെടുത്താന്‍ സാരോപദേശങ്ങളൊക്കെയും പാടെ നിറുത്തിക്കളഞ്ഞാല്‍ പിന്നെ മതത്തിലെന്താണ് ബാക്കിയാവുക?അപ്പോള്‍ زبد ല്‍
وعالم بعلمه لم يعملن * معذب من قبل عباد الوثن
(അറിവുണ്ടായി'് അതുകൊണ്ട് പ്രവര്‍ത്തിക്കാത്ത പണ്ഡിതന്‍ വിഗ്രഹാരാധകര്‍ക്കു മുമ്പേ ശിക്ഷിക്കപ്പെടും) എന്നു പറഞ്ഞതോ; അത് വേദക്കാരായ പണ്ഡിതന്മാരെപ്പറ്റിയാണെ് ഒരു വ്യഖ്യാനം. നമ്മുടെ പണ്ഡിതന്മാര്‍ തന്നെയാണെന്ന് വെക്കുമ്പോള്‍ അവരെ ആദ്യം ശിക്ഷിക്കുന്നത് ശിക്ഷിച്ച് ശുദ്ധി വരുത്തി പെട്ടെന്ന് രക്ഷപ്പെടുത്താനാണ് എന്നാണ് മറ്റൊരു വിശദീകരണം.
(ബാജൂരി നോക്കുക)