2009, മാർ 26

എന്തു കൊണ്ട്‌ "ബുർദ" ലോകം കീഴടക്കി?

എന്തു കൊണ്ട്‌ "ബുർദ" ലോകം കീഴടക്കി?
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക സ്തുതി ഗീതം ഏതാണെന്ന് ചോദിച്ചാൽ അതിന്‌ ഒരേ ഒരുത്തരമേയുള്ളൂ. അത്‌ "ഖസീദതുൽ ബുർദ" എന്നാകുന്നു. ശ്രേഷ്ടതയുടെ കാര്യത്തിൽ നമുക്ക്‌ ഔരു തിരഞ്ഞെടുപ്പിനധികാരമില്ല. കാരണം മഹാന്മാരായ സഹാബി വര്യന്മാർ മനോഹരങ്ങളായ കീർത്തന കാവ്യങ്ങളെഴുതിയിട്ടുണ്ട്‌. അത്‌ മറ്റെന്തിനേക്കാൾ പവിത്രവുമാണ്‌.

എന്തു കൊണ്ട്‌ ബുർദ ഏറ്റവും പ്രശ
സ്തവും ദേശങ്ങളുടെയും ഭാഷകളുടെയും അതിർ വരമ്പുകൾ ഭേദിച്ച്‌ ഏറ്റവും പ്രചാരമുള്ളതുമായിത്തീർന്നു?. ഈ വിനീതനു മനസ്സിലായ ചില കാരണങ്ങൾ താഴെ കൊടുക്കുന്നു:

1. പവിത്രമായ പ്രമേയം (The theme):
ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിയൊഴു
ക്കുകയും വളരെക്കുറഞ്ഞ കാലം കൊണ്ട്‌ പുതിയൊരു ലോക സംവിധാനം പടുത്തുയർത്തുകയും ചെയ്ത്‌ അരങ്ങ്‌ ഒഴിഞ്ഞ ഒരു ചരിത്ര നായകന്റെ വീരേതിഹാസം തന്നെ സ്വന്തം കവിതക്ക്‌ പ്രമേയമാകുമ്പോൾ അതിൻ പത്തര മാറ്റിന്റെ കാന്തിയുണ്ടാകുമെന്നതിൽ സംശയമില്ല. കവിതയിലായാലും, നോവലിലായാലും, ചലചിത്രത്തിലായാലും ചരിത്രത്തേയും ചരിത്രപുരുഷന്മാരേയും പുന:സൃഷ്ടിക്കുമ്പോൾ അതിന്‌ വെറും ഭാവനാ സൃ്ടികളേക്കാൾ അംഗീകാരം ലഭിക്കും. യാഥാർത്ത്യങ്ങളോട്‌ നീതി പുലർത്തുന്നുവേങ്കിൽ തീർച്ചയായും.

ഒരു മനുഷ്യനെക്കുറിക്ക്‌ പ്രശംസിക്കാവുന്നതിന്റെ ഉച്ചിയിൽ കയറി നിന്നു കൊണ്ട്‌ ഇമാം ബൂസീരി(റ) പാടി:


2. ആശയങ്ങളിലെ തത്വ ശാസ്ത്രം (T
he philosophy)
ബുർദ ഒരു കീർത്തന കാവ്യമെന്നതില
പ്പുറം ഒരു തത്വ ശാസ്ത്ര സംഹിതയും കൂടിയാണ്‌. പലതും കവി തന്നോട്‌ തന്നെയാണ്‌ സംസാരിക്കുന്നതെങ്കിലും കേൾക്കുന്നത്‌ ലോകം മുഴുവനുമാണ്‌.
ഭൗതിക ലോകത്തിന്റെ മാ
സ്മരികതയിലകപ്പെട്ട്‌ സ്വത്ത്വത്തെ മറന്ന് സ്വൈര വിഹാരം നടത്തുന്ന സ്വന്തം ശരീരത്തെ നേർവ്വഴിക്കു നടത്താനുള്ള ശ്രമം നമുക്ക്‌ ഈ കവിതയിൽ കാണാം. ഖേദവും പാക്ഷാത്താപവും ഉപദേശവും പ്രതീക്ഷയും ഇവിടേക്കു കടന്നു വരുന്നു. കവിയുടെ വാക്കുകൾ ശ്രദ്ധിക്കുക:


3. ആക
ണീയമായ ശൈലി: (The style)
പൗരാണിക അറബിക്കവികളുടെ ചുവടു പിടിച്ചാണ്‌ ഇമാം ബൂസൂരിയും തന്റെ കാവ്യത്തെ അണിയിച്ചൊരുക്കുന്നത്‌. മനോഹരമായൊരു ശൈലിയാണത്‌.
മൗദൂി പ്രസ്ഥാനത്തിൽ ആകൃഷ്ടനായ എന്റെ
ഒരു സുഹൃത്ത്‌ ഒരിക്കൽ എന്നോട്‌ ചോദിച്ചു: "സുന്ദരിയായ ഒരു സ്ത്രീയെ വർണ്ണിക്കുന്ന ബുർദ എന്തിനാണ്‌ നിങ്ങൾ രോഗ ബാധിതരായി കിടക്കുന്നവരുടെ അടുക്കൽ ചെന്ന് ചൊല്ലുന്നത്‌?" എന്ന്‌. അന്ന് ഞാൻ ബുർദ്ദയെ പരിചയപ്പെട്ടിട്ടില്ലായിരുന്നു. അയാൾക്കും അയാൾക്കതു പറഞ്ഞു കൊടുത്ത ആൾക്കും അറബിക്കവിതകളെപ്പറ്റിയും പൗരാണിക അറബിക്കവികളെ പറ്റിയും ഒരു ചുക്കുമറിയില്ലെന്ന് പിന്നീട്‌ എനിക്കു മനസ്സിലായി. ഏറ്റവും ചുരുങ്ങിയത്‌ സഹാബി പ്രമുഖൻ കഅബുബിൻ സുഹൈർ(റ) എഴുതിയ "ബാനത്‌ സുആദ" യെങ്കിലും അവർ കാണേണ്ടതായിരുന്നു. പുരാതന അറേബ്യൻ ഖണ്ഢ കാവ്യങ്ങൾ (ഖസീദകൾ) തുടങ്ങുന്നത്‌ അനുരാഗ സ്മരണകളെ അയവിറക്കി കൊണ്ടാണ്‌. നഷ്ടസ്മൃതികളെ ഓർത്ത്‌ വിലപിക്കുകയും പ്രേമഭാജനങ്ങളുടെ വർണ്ണാഭമായ ഭൂത കാലങ്ങളെ വർണ്ണിക്കുകയും ചെയ്ത്‌ അവർ വായനക്കാരെ ത്രസിപ്പിച്ച്‌ കൂടെ നിർത്തുകയും മെല്ലെ മെല്ലെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ കൂട്ടികൊണ്ടു പോവുകയും ചെയ്യുന്നു. ഈ ശൈലി നമുക്കു പുതിയതാണെങ്കിലും അറബികൾക്ക്‌ സുപരിചിതമാണ്‌.

4. മനോഹരമായ ഘടന (The structure)
ശ്രദ്ധിച്ചു നോക്കിയാൽ ബുർദ്ദയുടെ ഘടന വളരെ മനോഹരമാണെന്ന് കാണാം. പ്രേമ പരവശനായിരിക്കുന്ന കാമുകന്റെ (കവിയുടെ) ആത്മ നൊമ്പരങ്ങളിൽ തുടങ്ങി, വഴിതെറ്റി നടക്കുന്ന ശരീരത്തിന്റെ അവസ്ഥകളെ കുറിച്ച്‌ വിലപിക്കുന്ന കവി സ്വയം വിമർശനം നടത്തുകയും ശരീരത്തെ ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മഹത്തായ ഒരു കർമ്മത്തിനു വേണ്ടി തന്നെത്തന്നെ പാകപ്പെടുത്തിയ ശേഷം തന്റെ മുഴുവൻ പ്രതീക്ഷകളുടെയും ആശാകേന്ദ്രവും അഭയ സ്ഥാനവുമായ തിരുനബിയെ പാടിപ്പുകഴ്ത്തി പതുക്കെപ്പതുക്കെ നടന്നു ചെന്ന് അവിടുത്തെ മുമ്പിലെത്തുന്നു. അതിനിടയിൽ അദ്ദേഹം തിരുപ്പിറവിയെക്കുറിച്ചും അവിടുത്തെ ഏറ്റവും വലിയ മുഅ്ജിസത്തായ (ദൃഷ്ടാന്തം) ഖുർആനിനെക്കുറിച്ചും ആകാശ യാത്രകളെക്കുറിച്ചും അവിടുത്തെ നിഴലു പോലെ പിൻതുടർന്ന സഖാക്കളെക്കുറിച്ചും ഏറെ പറയുന്നുണ്ട്‌. തിരുനബിയുടെ മുൻപിലെത്തിയ കവി ഒടുവിൽ അവിടുത്തോട്‌ തവസ്സുൽ ചെയ്യുന്നു. അവിടുത്തെ ശഫാഅത്തുകളിൽ പ്രതീക്ഷകളർപ്പിക്കുന്നു.


5. പാരായണത്തിലെ സംഗീതാത്മകത. (The Music)
വല്ലാത്തൊരു മാസ്മരികത ബുർദ്ദയുടെ വരികൾക്കുണ്ട്‌. ഏതു നാട്ടുകാർ ഏതു രീതിയിൽ ആലപിക്കുമ്പോഴും അത്‌ കർണ്ണാനന്തകരമായി അനുഭവപ്പെടുന്നു. ഹൃദയങ്ങൾ അനുഭൂതികളുടെ താളം പിടിക്കുന്നു. സംഗീതത്തിന്‌ സാരോപദേശങ്ങളേക്കാൾ ചിലപ്പോൾ ഭക്ത മനസ്സുകളെ സ്വാധീനിക്കുവാൻ കഴിയും എന്ന് ബുർദ്ദ തെളിയിക്കുന്നു.

6. സംശുദ്ധമായ ഭാഷ. (The Language)
ബുർദ്ദയുടെ ഭാഷ വലിയ ഭാഷാ പണ്ഡിതന്മാരെപ്പോലും അൽഭുതപ്പെടുത്തിയിട്ടുണ്ട്‌. "മീം" എന്ന അക്ഷരം കൊണ്ടാണ്‌ ബുർദ്ദയുടെ എല്ലാ വരികളും അവസാനിക്കുന്നത്‌. പ്രാസത്തിനു വേണ്ടി മാത്രം എവിടെയും ഒരു വാക്കു പോലും ഉപയോഗിച്ചതായി നമുക്ക്‌ തോന്നുകയേ ഇല്ല. ബുർദ്ദയുടെ ചില വരികളും ചില പ്രയോഗങ്ങളും അറബി ഭാഷയിൽ പഴമൊഴികൾ പോലെ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്‌. ഉദാഹരണം:

ചില വർണ്ണനകൾ സാഹിത്യത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ പ്രയോഗങ്ങളാണ്‌. ഉദാഹരണം:


ആദ്യത്തെ വരിയിൽ മുത്തുകൾ
തിരു ദന്തങ്ങളെ പോലെ എന്നാണ്‌ പറയുന്നത്‌. രണ്ടാമത്തെ വരിയിൽ ദളങ്ങളിലൊളിച്ചിരിക്കുന്ന പുഷ്പം പടയങ്കിയിട്ട ഭടനെപ്പോലെ എന്നുമാണ്‌ പറയുന്നത്‌. സാധാരണയായി മറിച്ചാണു പറയേണ്ടത്‌. സുന്ദരീ നീ പൂനിലാവു പോലെയിരിക്കുന്നു എന്നു പറയുന്നതിനേക്കാൾ ഭംഗി "പൂനിലാവു നിന്നെപ്പോലെയിരിക്കുന്നു" എന്നു പറയുമ്പോഴായിരിക്കും.

ചില വരികൾക്ക്‌ പോസിറ്റീവായ ഒന്നിലേറെ അർത്ഥങ്ങൾ


മറ്റു ചില പ്രയോഗങ്ങളും ഉപമകളും ബൂസൂരിക്ക്‌ മാത്രം കഴിയുന്നതുമാണ്‌. ഉദാഹരണം:



7. പാണ്ഡിത്യത്തിന്റെ പക്വത. (The wisdom)

ഒരു കവി എന്നതിനേക്കാൾ കൂടുതൽ ഇമാം ബൂസുരി(റ) തികഞ്ഞ പണ്ഡിതനും കൂടിയാണ്‌. ഖസീദതുൽ ഹംസിയ്യ അടക്കം അദ്ദേഹത്തിന്റെ മുഴുവൻ കവിതകൾ വായിച്ചാലും നമുക്കതു മൻസ്സിലാക്കുവാൻ കഴിയും. കൂടാതെ അദ്ദേഹം പ്രസിദ്ധ സൂഫി വര്യൻ അബുൽ അബ്ബാസ്‌ അൽ മുർസിയുടെ ശിഷ്യനുമാണ്‌!.

8. വിട്ടു വീഴ്ച്ചയില്ലാത്ത ആദർശം (The Idealism)
മുസ്ലിംകൾ നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന പരമ്പരാഗത വിശ്വാസത്തിൽ വിട്ടു വീഴ്ച്ച ചെയ്യാൻ തയ്യാറല്ലെന്ന് ബൂസ്വീരി തന്റെ വരികൾ കൊണ്ട്‌ തെളിയിച്ചിട്ടുണ്ട്‌. അതേ സമയം അപദാനങ്ങളുടെയും പ്രശം
കളുടെയും പേരിൽ അതിർ വരമ്പുകൾ ലംഘിക്കാതിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. അതു കൊണ്ടാണ്‌ അദ്ദേഹം പ്രത്യേകം ഇങ്ങനെ പറഞ്ഞത്‌:


ലോകത്തെ മറ്റേതു വിശ്വാസികളെയും പോലെ തന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക്‌ തിരുനബിയിൽ ബൂസ്വീരിയും പ്രതീക്ഷകളർപ്പിക്കുന്നു. അദ്ദേഹം പാടുന്നു:


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ